Pages

Friday, 10 August 2012

ഈ അബ്ദുവിന്റെ ഗുരു ജഗതി തന്നെ







Thattathin Marayathu Fame Aju Varghese Jagathy
Thattathin Marayathu Malayalam


മലര്‍വാടി ആര്‍ട്‌സ്‌ക്ലബിലെ കുട്ടു തട്ടത്തിന്‍ മറയത്തിലെത്തിയപ്പോള്‍ അബ്ദുവായി. എന്നാല്‍ അജു വര്‍ഗീസ് എന്ന ഈ താരത്തിന് ഒരു പരാതിയുണ്ട്. കുട്ടുവെന്നും അബ്ദുവെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. അജു വര്‍ഗീസിനെ അവര്‍ക്ക് അറിയില്ല.
വിനീത് ശ്രീനിവാസനൊപ്പം ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ കോളേജില്‍ ഒരുമിച്ച് പഠിച്ച അജു വിനീത് തന്നിലര്‍പ്പിച്ച വിശ്വാസം കളഞ്ഞുകുളിച്ചില്ല. വിനീത് മാത്രമല്ല തട്ടത്തിന്‍ മറയത്തിലെ വിനോദായി വേഷമിട്ട നിവിന്‍ പോളിയും അജുവിന്റെ ക്ലാസ്‌മേറ്റാണ്. രാജാഗിരി സ്‌കൂളില്‍ ഇരുവരും ഒരുമിച്ച് പഠിച്ചിട്ടുണ്ട്. പിന്നീട് കണ്ടുമുട്ടുന്നത്മലര്‍വാടിയുടെ സെറ്റില്‍ വച്ച്.
ഇരുവരും തമ്മിലുള്ള മുന്‍പരിചയം അഭിനയത്തില്‍ ഏറെ ഗുണം ചെയ്തു. തങ്ങളുടെ നെഗറ്റീവും പോസിറ്റീവും ഇരുവര്‍ക്കും അറിയാം. അതുകൊണ്ടു തന്നെ ഓരോ സീനും നന്നാക്കുന്നതിന് എന്തു ചെയ്യണമെന്നതിനെ പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു.
അഭിനയത്തില്‍ ഗുരുക്കന്‍മാര്‍ ആരാണെന്ന് ചോദിച്ചാല്‍ ജഗതിയും നെടുമുടി വേണുവും എന്നാവും അജുവിന്റെ ഉത്തരം. മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബില്‍ അഭിനയിക്കുമ്പോള്‍ ഇരുവരും ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞു തന്നു. അഭിനയം മെച്ചപ്പെടുത്തണമെങ്കില്‍ അനുഭവ പരിചയം വേണം. അതിന് ധാരാളം സിനിമകള്‍ ചെയ്യണം എന്നെല്ലാം ഉപദേശിച്ചു. അവരാണ് മനസ്സില്‍ ഗുരുസ്ഥാനീയരെന്ന് അജു ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. തട്ടത്തിന്‍ മറയത്തിലെ പ്രകടനം തനിക്ക് കൂടുതല്‍ അവസരങ്ങള്‍ നേടി തരുമെന്ന പ്രതീക്ഷയിലാണ് അജു വര്‍ഗീസ്.

ഇങ്ങനത്തെ ഉമ്മച്ചിക്കുട്ടികള്‍ ഇവിടെയുണ്ടോ?







വിനീത് ശ്രീനിവാസന്റെ രണ്ടാം സംവിധാനസംരംഭമായ തട്ടത്തിന്‍ മറയത്ത് റിലീസിനൊരുങ്ങിക്കഴിഞ്ഞു. മലര്‍വാടി ആര്‍ട്‌സ് ക്ലബിന് ശേഷം വിനീത് ഒരുക്കുന്ന സിനിമയെ ഏറെ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിയ്ക്കുന്നത്. 
vineeth defends isha looks thattathin marayathu
'ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ'യെന്ന ടാഗ് ലൈനിലൂടെ തന്നെ സിനിമയുടെ പ്രമേയം എന്താണെന്ന സൂചനകള്‍ സംവിധായകന്‍ നല്‍കുന്നുണ്ട്. പുതിയരൂപഭാവങ്ങളോടെ നിവീന്‍ പോളി നായകനാവുന്ന ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകശ്രദ്ധ നേടാനും കഴിഞ്ഞു. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഉമ്മച്ചിക്കുട്ടിയെ കാണുമ്പോള്‍ പ്രേക്ഷകരില്‍ പലരുടെയും നെറ്റി ചുളിയുകയാണ്.
വിനീത് കണ്ടെത്തിയ ഈ ഉമ്മച്ചിക്കുട്ടിയുടെ പേര് ഇഷ തല്‍വാര്‍. ബോളിവുഡില്‍ സംവിധായകനും നിര്‍മാതാവും നടനുമൊക്കെയായി മുപ്പതുവര്‍ഷം വിലസിയ വിനോദ് തല്‍വാറിന്റെ അരുമപുത്രി. ബോളിവുഡിന്റെ കളിത്തൊട്ടില്‍ വളര്‍ന്ന ഈ ഹൂറിയെ മലബാറിന്റെ ഉമ്മച്ചിക്കുട്ടിയായി കാണാന്‍ പ്രേക്ഷകരില്‍ പലര്‍ക്കും ആവുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഓണ്‍ലൈനില്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണുന്നവരില്‍ ഭൂരിപക്ഷവും പോസ്റ്റുകളിലൂടെ തങ്ങളുടെ അനിഷ്ടം രേഖപ്പെടുത്തുന്നുമുണ്ട്. ഈ ഉമ്മച്ചിക്കുട്ടിയെ തങ്ങള്‍ക്ക് ദഹിയ്ക്കുന്നില്ലെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
തന്റെ നായികയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ മറുപടിയുമായി വിനീത് രംഗത്തെത്തിക്കഴിഞ്ഞു. തന്റേത് ശരിയായ സെലക്ഷനായിരുന്നുവെന്ന് വിനീത് പറയുന്നു. മലബാറില്‍ തലശ്ശേരി പോലുള്ള സ്ഥലങ്ങളില്‍ ഇഷയെക്കാളും മൊഞ്ചുള്ള പെമ്പിള്ളാരെ താന്‍ കണ്ടിട്ടുണ്ടെന്നാണഅ വിനീത് സാക്ഷ്യപ്പെടുത്തുന്നത്. വെളുത്ത് തുടുത്ത് സുന്ദരിമാരാണ് ഇവരില്‍ പലരും.
ചെറുപ്പത്തില്‍ ഞാന്‍ തലശ്ശേരിയിലാണ് പഠിച്ചതും വളര്‍ന്നതും. അക്കാലത്ത് ഞാന്‍ പല സുന്ദരിമാരെയും കണ്ടിട്ടുണ്ട്. ബോളിവുഡ് സുന്ദരി കരീന കപൂറിനെപ്പോലൊരു പെണ്‍കുട്ടി തന്റെ ജൂനിയറായി സ്‌കൂളിലുണ്ടായിരുന്ന കാര്യവും വിനീത് ഓര്‍ക്കുന്നു.
എന്തായാലും തട്ടത്തിന്‍മറ നീക്കി ഇഷ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. മോഡലിങില്‍ നിന്നും സിനിമയിലേക്ക് ചുവടുവയ്ക്കുന്ന തന്നെ മലയാളികള്‍ ഏറ്റെടുക്കുമെന്നാണ് ഇഷയുടെ പ്രതീക്ഷ.

പ്രണയത്തിന്‍ മറനീക്കാതെ വിനീത്




Vineeth Sreenivasan Getting Married
തട്ടത്തിന്‍ മറയത്ത് ഒരുക്കുമ്പോള്‍ തനിയ്ക്കുണ്ടായ പ്രണയാനുഭവങ്ങളും ഏറെ സഹായകമായെന്ന് വിനീത് ശ്രീനിവാസന്‍. ആറേഴു വര്‍ഷത്തെ പ്രണയപരിചയം ചിത്രത്തിന് കഥയെഴുതുമ്പോഴും സംവിധാനം ചെയ്യുമ്പോഴും ഏറെ സഹായകമായെന്നാണ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത് വെളിപ്പെടുത്തിയത്.
ചിത്രം തന്റെ പ്രതിശ്രുത വധു കണ്ടുവെന്നും പടം അവള്‍ക്ക് ഏറെ ഇഷ്ടമായെന്നും വിനീത് പറയുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്' ചെയ്തതിനേക്കാള്‍ ഡയറക്ടര്‍ എന്ന നിലയില്‍ ഇപ്രൂവ്‌മെന്റ് വന്നിട്ടുണ്ടെന്ന് അവള്‍ പറഞ്ഞു. പടം കണ്ടിട്ട് ഹാപ്പിയായെന്ന് പറഞ്ഞപ്പോള്‍ ഞാനും ഹാപ്പി.
ഏറെ നാള്‍ മനസ്സിന്റെ തട്ടത്തിലൊളിപ്പിച്ച കൂട്ടുകാരിയെപ്പറ്റി വീട്ടുകാരെ അറിയിച്ച് വിവാഹിതനാവാനൊരുങ്ങുകയാണ് വിനീത്. ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ വിവാഹം നടന്നേക്കും. ചെന്നൈയില്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് വിനീത് തന്റെ ജീവിതത്തിലേക്ക് ക്ഷണിയ്ക്കുന്നത്. വിവാഹജീവിതത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളുണ്ട് ഈ യുവസംവിധായകന്.
നമ്മുടെ കാര്യങ്ങളൊക്കെ നോക്കാന്‍ ഒരാളുണ്ടാകുമ്പോള്‍ കുറച്ചുകൂടി സൗകര്യമായിരിക്കും. മുന്നോട്ടുള്ള ജീവിതത്തെ നമ്മള്‍ എപ്പോഴും പോസിറ്റീവായി കാണണമല്ലോ. ഇപ്പോള്‍ നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും കുറച്ചുകൂടി നന്നായി ഇനി ചെയ്യാന്‍ പറ്റുമെന്നാണ് വിശ്വാസം.
എന്നാലും തന്റെ മനം കവര്‍ന്നെടുത്ത സുന്ദരിയെ മറയത്ത് തന്നെ നിര്‍ത്തുകയാണ് വിനീത്. അവളുടെ പേരും മറ്റു വിവരങ്ങളും പറയാന്‍ മനസ്സ് അനുവദിയ്ക്കുന്നില്ല. കാരണം ഞാന്‍ ഒരാള്‍ക്ക് കൊടുത്ത വാക്കിന് വില കല്പിക്കേണ്ട ബാധ്യതയുണ്ട്. വിനീത് പറയന്നു.

വിനീതിന്റെ ഉമ്മച്ചിക്കുട്ടി ക്ലിക്ക്ഡ്













No Remake For Thattathin Marayathu
മോളിവുഡ് ബോക്‌സ് ഓഫീസില്‍ പുതിയൊരു വിജയചരിത്രമെഴുതുകയാണ് വിനീത് ശ്രീനിവാസന്‍. പറഞ്ഞുപഴകിയൊരു പ്രമേയം പുതിയ കാലത്തിന്റെ രീതികളിലൂടെ പറഞ്ഞുവച്ചതിലൂടെയാണ് വിനീത് വിജയംകൊയ്തത്.
ഈ കൊച്ചുചിത്രം നേടുന്ന വമ്പന്‍ വിജയത്തെ മോളിവുഡ് മാത്രമല്ല തെന്നിന്ത്യയിലെ മറ്റു സിനിമാവിപണികളും ഏറെ ശ്രദ്ധയോടെയാണ് വീക്ഷിയ്ക്കുന്നത്. ചിത്രം അന്യഭാഷകളില്‍ കൂടി റീമേക്ക് ചെയ്യാനും പല വമ്പന്‍ ബാനറുകളും തയാറായിക്കഴിഞ്ഞു. എന്നാലീക്കൂട്ടരോട് നോ പറഞ്ഞൊഴിയുകയാണ് ശ്രീനി പുത്രന്‍.
തമിഴിലെയും തെലുങ്കിലെയും വമ്പന്‍ നിര്‍മാതാക്കളാണ് തട്ടത്തിന്‍ മറയത്തിന്റെ റീമേക്കിനായി വിനീതിനെ സമീപിച്ചത്. എന്നാല്‍ അങ്ങനെയൊരു നീക്കത്തിന് താത്പര്യമില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍.
ഈ മനോഹരമായ സ്വപ്‌നം പുനരാവിഷ്‌ക്കരിയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ ഓഫറുകള്‍ നിരസിയ്ക്കുകയാണെന്നും വിനീത് പറയുന്നു. അതേസമയം അന്യഭാഷകളില്‍ മറ്റേതെങ്കിലും സംവിധായകന്‍ തട്ടത്തിന്‍ മറയത്ത് റീമേക്ക് ചെയ്യുന്നത് കാണാന്‍ താത്പര്യമുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇതിന്റെ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മറ്റ് ഇന്‍ഡസ്ട്രികളെ ഒരുപാടുപേരെ പരിചയപ്പെടാന്‍ സാധിച്ചത് സന്തോഷം തരുന്ന കാര്യമാണ്. മലയാള സിനിമയിലെ മാറ്റത്തെക്കുറിച്ചെല്ലാം ഇവര്‍ സംസാരിച്ചു. നമ്മള്‍ ശരിയായി നീങ്ങുന്നുവെന്ന് തന്നെയാണ് ഇത് തെളിയിക്കുന്നത്- വിനീത് പറയുന്നു.

പ്രണയത്തിന്‍ മറനീക്കാതെ വിനീത്


Vineeth Sreenivasan Getting Married
തട്ടത്തിന്‍ മറയത്ത് ഒരുക്കുമ്പോള്‍ തനിയ്ക്കുണ്ടായ പ്രണയാനുഭവങ്ങളും ഏറെ സഹായകമായെന്ന് വിനീത് ശ്രീനിവാസന്‍. ആറേഴു വര്‍ഷത്തെ പ്രണയപരിചയം ചിത്രത്തിന് കഥയെഴുതുമ്പോഴും സംവിധാനം ചെയ്യുമ്പോഴും ഏറെ സഹായകമായെന്നാണ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത് വെളിപ്പെടുത്തിയത്.
ചിത്രം തന്റെ പ്രതിശ്രുത വധു കണ്ടുവെന്നും പടം അവള്‍ക്ക് ഏറെ ഇഷ്ടമായെന്നും വിനീത് പറയുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്' ചെയ്തതിനേക്കാള്‍ ഡയറക്ടര്‍ എന്ന നിലയില്‍ ഇപ്രൂവ്‌മെന്റ് വന്നിട്ടുണ്ടെന്ന് അവള്‍ പറഞ്ഞു. പടം കണ്ടിട്ട് ഹാപ്പിയായെന്ന് പറഞ്ഞപ്പോള്‍ ഞാനും ഹാപ്പി.
ഏറെ നാള്‍ മനസ്സിന്റെ തട്ടത്തിലൊളിപ്പിച്ച കൂട്ടുകാരിയെപ്പറ്റി വീട്ടുകാരെ അറിയിച്ച് വിവാഹിതനാവാനൊരുങ്ങുകയാണ് വിനീത്. ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ വിവാഹം നടന്നേക്കും. ചെന്നൈയില്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് വിനീത് തന്റെ ജീവിതത്തിലേക്ക് ക്ഷണിയ്ക്കുന്നത്. വിവാഹജീവിതത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളുണ്ട് ഈ യുവസംവിധായകന്.
നമ്മുടെ കാര്യങ്ങളൊക്കെ നോക്കാന്‍ ഒരാളുണ്ടാകുമ്പോള്‍ കുറച്ചുകൂടി സൗകര്യമായിരിക്കും. മുന്നോട്ടുള്ള ജീവിതത്തെ നമ്മള്‍ എപ്പോഴും പോസിറ്റീവായി കാണണമല്ലോ. ഇപ്പോള്‍ നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും കുറച്ചുകൂടി നന്നായി ഇനി ചെയ്യാന്‍ പറ്റുമെന്നാണ് വിശ്വാസം.
എന്നാലും തന്റെ മനം കവര്‍ന്നെടുത്ത സുന്ദരിയെ മറയത്ത് തന്നെ നിര്‍ത്തുകയാണ് വിനീത്. അവളുടെ പേരും മറ്റു വിവരങ്ങളും പറയാന്‍ മനസ്സ് അനുവദിയ്ക്കുന്നില്ല. കാരണം ഞാന്‍ ഒരാള്‍ക്ക് കൊടുത്ത വാക്കിന് വില കല്പിക്കേണ്ട ബാധ്യതയുണ്ട്. വിനീത് പറയന്നു.

യുവാക്കളുടെ മനസ്സറിഞ്ഞ് തട്ടത്തിന്‍ മറയത്ത്







കേരളത്തിലെ തിയറ്ററുകളെ ഇപ്പോള്‍ സജീവമായി നിലനിര്‍ത്തുന്നത് യുവാക്കളാണ്. ഈ യുവാക്കളുടെ മനസ്സറിഞ്ഞു സിനിമ ചെയ്യാന്‍ സാധിച്ചു, അതാണ് വിനീത് ശ്രീനിവാസന്റെ വിജയം.
thattathin marayathu fresh youth 1
അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞതുപോലെ തട്ടത്തിന്‍മറയത്ത് അസാധാരണമായ ചിത്രമൊന്നുമല്ല. മലയാളത്തില്‍ പറഞ്ഞുപഴകിയ പ്രമേയം. മുസ്ലിം യുവതിയെ പ്രണയിച്ച ഹിന്ദു പയ്യന്റെ കഥ. പക്ഷേ അത് ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥയായി പറഞ്ഞപ്പോള്‍ യുവാക്കള്‍ കയ്യടിച്ചു. ചിത്രം വന്‍ ഹിറ്റിലേക്കു ഓടുകയാണ്.
മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് എന്ന ചെറിയ ചിത്രമൊരുക്കിയ വിനീതിന്റെ വലിയൊരു ചിത്രമാണ് തട്ടത്തിന്‍മറയത്ത്. ആദ്യചിത്രത്തിലെ യുവതാരനിരയില്‍ മിക്കവാറും എല്ലാവരും ഇതിലുമുണ്ട്. തന്റെ സമപ്രായക്കാരായ കാംപസ് വിദ്യാര്‍ഥികള്‍ എങ്ങനെ ചിന്തിക്കുന്നു, പ്രണയത്തെ അവര്‍ എങ്ങനെ കാണുന്നു എന്നെല്ലാം തിരിച്ചറിയാന്‍ തിരക്കഥാകൃത്തിനു സാധിച്ചു. അവിടം മുതല്‍ ചിത്രം കയ്യടി നേടുകയാണ്.
വടക്കന്‍ കേരളത്തിലെ സംഭാഷണങ്ങളും നാട്ടുകാരും നാടുമെല്ലാം അതുപോലെ തന്നെ ചിത്രത്തില്‍ കൊണ്ടുവന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ചില ചിത്രങ്ങള്‍ കാണുമ്പോള്‍ കേരളത്തില്‍ ഇത് എവിടെയാണു സംഭവിക്കുന്നതെന്നു മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും.
കോഴിക്കോട്ടുകാരന്‍ പോലും വള്ളുവനാടന്‍ ഭാഷ പറയുന്നതു കേള്‍ക്കുമ്പോഴുണ്ടാകുന്ന അലോസരം ഇവിടെയില്ല. തിരുവനന്തപുരത്തുകാരനായ എസ്‌ഐ പ്രേംകുമാര്‍ (മനോജ് കെ.ജയന്‍) മാത്രമേ അന്യനാട്ടുകാരനായിട്ടുള്ളൂ. അദ്ദേഹം മാത്രമേ തിരുവനന്തപുരം ശൈലിയില്‍ (സുരാജ് വെഞ്ഞാറമൂട് ശൈലി) സംസാരിക്കുന്നുള്ളൂ. ബാക്കിയെല്ലാം ഓനും ഓളും കലര്‍ന്ന കണ്ണൂര്‍ ഭാഷ തന്നെ. സംഭാഷണത്തിലൊന്നും കൃത്രിമത്വം കലരാതിരിക്കാന്‍ വിനീത് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

Followers